1
പതിവിലും പത്തു മിനിട്ട് നേരത്തെ അതായത്, രാവിലെ 6.10 ന് അയാൾ കണ്ണ് തുറന്നു. പതിവ് പോലെ അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ, ചുവരിൽ തൂങ്ങിക്കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഇടതടവില്ലാതെ ഒച്ചയുണ്ടാക്കി. പുറത്തും തിടുക്കത്തിന്റെ കട കട ശബ്ദം. അയാളുടെ ബൂട്സിന്റെ ഒച്ചയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ കാതുകളിലേക്ക് 6.20 ന്റെ ഏതോ തീവണ്ടിയുടെ ശബ്ദം ഇരച്ചു കയറി. ആ ഓട്ടോ സ്വപ്നമായിരുന്നില്ല എന്നും, പകരം അയാള് താമസിക്കുന്ന ബഹുനിലകെട്ടിടത്തിന്റെയടുത്ത് നിന്നും പോയ ഏതോ ഒരോട്ടോ ആയിരുന്നെന്നും തിരിച്ചറിയാനാകാതെ, തീവണ്ടിയുടെ കഠിന ശബ്ദത്തിൽ, പതിവ് പോലെ അയാൾ ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നു.
2
പതിവ് പോലെ (കഴിഞ്ഞ ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. പുറത്ത് വിജനമായ റോഡ് . ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഒച്ചയുണ്ടാക്കി. കനത്ത നിശബ്ദതയിൽ ബൂട്സിന്റെ ഒച്ച വൻ ശബ്ദമായി പരിണമിച്ചു കൊണ്ടിരുന്നു. അയാളുടെ ബൂട്സിന്റെ ഒച്ചയും കനത്ത നിശബ്ദതയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ നിശബ്ദത അതിന്റെ പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ചുറ്റും കനത്ത നിശബ്ദത. പടികൾ ഇറങ്ങിയ മനുഷ്യൻ സ്വപ്നം ആയിരുന്നില്ല എന്നും ആരോ താൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയതാണെന്നും കരുതി അയാൾ എഴുന്നേറ്റിരുന്നു.
3
പതിവ് പോലെ (കഴിഞ്ഞ ദിവസത്തിന് മുന്നേയുള്ള ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരും ഇല്ലാത്ത ഒരു ചെറിയ മുറി.നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. മുറിയ്ക്കുള്ളിൽ പച്ച വിരിപ്പിട്ട ഒരു ഇരുമ്പ് മേശ അതിനു പുറത്ത് ചട്ടയില്ലാത്ത പുസ്തകങ്ങൾ വെടിപ്പായി അടുക്കി വച്ചിരിക്കുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. ഓട്ടോ വിറയ്ക്കുന്നതിന്റെ ഒരു തരിപ്പ് വേർതിരിച്ച് അറിയാൻ സാധിക്കും. തിടുക്കത്തിന്റെ കട കട ശബ്ദം. ആരുടെയോ മുഷിഞ്ഞ ഒരു ഷർട്ട് ചുവരിൽ തൂങ്ങിക്കിടക്കുന്നു. ഏതോ ബഹുനില കെട്ടിടത്തിന്റെ വളഞ്ഞ് വളഞ്ഞ് പോകുന്ന വിജനമായ ആയിരത്തിലധികം വരുന്ന പടികൾ (എത്രാമത്തെ നിലയാണെന്ന് കാഴ്ച്ചക്കാരന് മനസ്സിലാക്കാനാവില്ല ). പുറത്ത് തിടുക്കത്തിന്റെ കട കട ശബ്ദം. ആ കെട്ടിടത്തിനെ ആകമാനം വിഴുങ്ങിയ നിശബ്ദതയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. ക്രമേണ ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ നിശബ്ദതത്യ്ക്ക് പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ ചെവിയിൽ ഏതോ ദൂരത്ത് നിന്നും ഓരോട്ടോയുടെ നേർത്ത കട കട ശബ്ദം വന്നു വീണു. ആ നിശബ്ദതയും നിശ്ചലതയും സ്വപ്നമായിരുന്നില്ല എന്നും, അവിടെ താമസിച്ചിരുന്ന മനുഷ്യനായിരുന്നു തലേന്ന് ധൃതിയിൽ (ഒരു പക്ഷെ അടുത്ത തീവണ്ടി പിടിക്കാൻ) പടവുകൾ ഇറങ്ങിപ്പോയതെന്നും കരുതി പതിവ് തെറ്റിച്ച് അയാൾ വീണ്ടും കിടന്നുറങ്ങി .
പതിവിലും പത്തു മിനിട്ട് നേരത്തെ അതായത്, രാവിലെ 6.10 ന് അയാൾ കണ്ണ് തുറന്നു. പതിവ് പോലെ അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ, ചുവരിൽ തൂങ്ങിക്കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഇടതടവില്ലാതെ ഒച്ചയുണ്ടാക്കി. പുറത്തും തിടുക്കത്തിന്റെ കട കട ശബ്ദം. അയാളുടെ ബൂട്സിന്റെ ഒച്ചയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ കാതുകളിലേക്ക് 6.20 ന്റെ ഏതോ തീവണ്ടിയുടെ ശബ്ദം ഇരച്ചു കയറി. ആ ഓട്ടോ സ്വപ്നമായിരുന്നില്ല എന്നും, പകരം അയാള് താമസിക്കുന്ന ബഹുനിലകെട്ടിടത്തിന്റെയടുത്ത് നിന്നും പോയ ഏതോ ഒരോട്ടോ ആയിരുന്നെന്നും തിരിച്ചറിയാനാകാതെ, തീവണ്ടിയുടെ കഠിന ശബ്ദത്തിൽ, പതിവ് പോലെ അയാൾ ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നു.
2
പതിവ് പോലെ (കഴിഞ്ഞ ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരോ ഒരാൾ വളരെ ധൃതിപ്പെട്ട് അയാളുടെ ചെറിയ മുറിയിൽ എന്തിനോ വേണ്ടി തപ്പിനടക്കുന്നു. പുറത്ത് വിജനമായ റോഡ് . ഇരുമ്പ് മേശയിലെ പച്ചവിരിപ്പ് ഉയർത്തി, ചട്ടയില്ലാത്ത പുസ്തകങ്ങൾ വാരിവലിച്ചിട്ട് ആ എന്തോ ഒന്നിന് വേണ്ടി അയാളുടെ കൈകൾ പരത്തി നടന്നുകൊണ്ടിരുന്നു. മുറിയിൽ തിരച്ചിലിന്റെ കോലാഹല ശബ്ദം. ഒടുവിൽ അത്രെയും നേരം തന്റെ കണ്മുന്നിൽ കിടന്ന ആരുടെയോ മുഷിഞ്ഞ പച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തു കൊണ്ട് അയാൾ മുറി പൂട്ടി പുറത്തേയ്ക്കിറങ്ങി. ഏതോ ബഹുനില കെട്ടിടത്തിന്റെ (അയാൾ വേഗം മുറിക്ക് പുറത്തേയ്ക്ക് ചാടി പടികൾ ഇറങ്ങി തുടങ്ങിയതിനാൽ എത്രാമത്തെ നിലയിലാണ് അയാളുടെ മുറി എന്ന് കൃത്യമായി കാണാൻ കാഴ്ച്ചക്കാരന് കഴിഞ്ഞില്ല.) ആയിരത്തിലധികം വരുന്ന പടികളിൽ അയാളുടെ ബൂട്സ് ഒച്ചയുണ്ടാക്കി. കനത്ത നിശബ്ദതയിൽ ബൂട്സിന്റെ ഒച്ച വൻ ശബ്ദമായി പരിണമിച്ചു കൊണ്ടിരുന്നു. അയാളുടെ ബൂട്സിന്റെ ഒച്ചയും കനത്ത നിശബ്ദതയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. അയാൾ വേഗം വേഗം പടികളിറങ്ങേ, ആ നിശബ്ദത അതിന്റെ പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ കാലടി ശബ്ദത്തിനു പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ചുറ്റും കനത്ത നിശബ്ദത. പടികൾ ഇറങ്ങിയ മനുഷ്യൻ സ്വപ്നം ആയിരുന്നില്ല എന്നും ആരോ താൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയതാണെന്നും കരുതി അയാൾ എഴുന്നേറ്റിരുന്നു.
3
പതിവ് പോലെ (കഴിഞ്ഞ ദിവസത്തിന് മുന്നേയുള്ള ദിവസം ഒഴിച്ച് നിർത്തിയാൽ) കൃത്യം 6.20 ന് അയാൾ കണ്ണ് തുറന്നു. തീവണ്ടിയുടെ ശബ്ദം സഹിക്കാനാകാതെ അയാൾ ചെവിയിൽ വിരൽ തിരുകി. അയാൾ താമസിക്കുന്ന കുഞ്ഞ്മുറിയിലെ ചുമരുകൾക്ക് പച്ച നിറമായിരുന്നു. അതിനുള്ളിലെ മെത്തയിട്ട ഇരുമ്പ് കട്ടിലിൽ അയാൾ തിരിഞ്ഞു കിടന്നു. വർഷങ്ങളായി മാറ്റിയിട്ടില്ലാത്ത മെത്തയുടെ പ്ലാസ്റ്റിക് കവർ കലമ്പി. പകുതി ഉറക്കത്തിലും പകുതി വെളിവിലുമായി ഒരു കിനാവ് അയാളിൽ വളരാനാരംഭിച്ചു.
ആരും ഇല്ലാത്ത ഒരു ചെറിയ മുറി.നിർത്താതെ ഇടിക്കുന്ന ഒരു ഡീസൽ ഓട്ടോയുടെ കട കട ശബ്ദം പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കാം. മുറിയ്ക്കുള്ളിൽ പച്ച വിരിപ്പിട്ട ഒരു ഇരുമ്പ് മേശ അതിനു പുറത്ത് ചട്ടയില്ലാത്ത പുസ്തകങ്ങൾ വെടിപ്പായി അടുക്കി വച്ചിരിക്കുന്നു. ഓട്ടോയിൽ നിന്നും കൂർത്ത ഹോണ്‍ ശബ്ദം അതിന്റെ എഞ്ചിന്റെ ഒച്ചയെ തോൽപ്പിച്ച് കൊണ്ട് മുഴങ്ങി. ഓട്ടോ വിറയ്ക്കുന്നതിന്റെ ഒരു തരിപ്പ് വേർതിരിച്ച് അറിയാൻ സാധിക്കും. തിടുക്കത്തിന്റെ കട കട ശബ്ദം. ആരുടെയോ മുഷിഞ്ഞ ഒരു ഷർട്ട് ചുവരിൽ തൂങ്ങിക്കിടക്കുന്നു. ഏതോ ബഹുനില കെട്ടിടത്തിന്റെ വളഞ്ഞ് വളഞ്ഞ് പോകുന്ന വിജനമായ ആയിരത്തിലധികം വരുന്ന പടികൾ (എത്രാമത്തെ നിലയാണെന്ന് കാഴ്ച്ചക്കാരന് മനസ്സിലാക്കാനാവില്ല ). പുറത്ത് തിടുക്കത്തിന്റെ കട കട ശബ്ദം. ആ കെട്ടിടത്തിനെ ആകമാനം വിഴുങ്ങിയ നിശബ്ദതയും ഓട്ടോയുടെ ഒച്ചയും കാണിയെ സ്വപ്നത്തിന്റെ ആഴത്തിലേക്ക് കൊണ്ട് പോയി. അതിന്റെ രസത്തിൽ അയാൾ കട്ടിലിൽ പൂണ്ടു കിടന്നു. ക്രമേണ ആ വാഹനത്തിന്റെ ശബ്ദം പാരമ്യത്തിലെത്തുകയും പിന്നീടത് അകന്നു പോവുകയും ചെയ്തു. ഒറ്റയ്ക്കായിപ്പോയ നിശബ്ദതത്യ്ക്ക് പിന്നെ ആ സ്വപ്നത്തിനെ താങ്ങി നിറുത്താനായില്ല; അയാളുണർന്നു. ഉണർന്നയുടനെ അയാളുടെ ചെവിയിൽ ഏതോ ദൂരത്ത് നിന്നും ഓരോട്ടോയുടെ നേർത്ത കട കട ശബ്ദം വന്നു വീണു. ആ നിശബ്ദതയും നിശ്ചലതയും സ്വപ്നമായിരുന്നില്ല എന്നും, അവിടെ താമസിച്ചിരുന്ന മനുഷ്യനായിരുന്നു തലേന്ന് ധൃതിയിൽ (ഒരു പക്ഷെ അടുത്ത തീവണ്ടി പിടിക്കാൻ) പടവുകൾ ഇറങ്ങിപ്പോയതെന്നും കരുതി പതിവ് തെറ്റിച്ച് അയാൾ വീണ്ടും കിടന്നുറങ്ങി .
No comments:
Post a Comment